ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധിയും പ്രവാസി ആത്മഹത്യകളും...



ഖത്തറിലെ ഒരു പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായിരുന്നു ആന്ധ്രയിലെ ഗുണ്ടൂര് സ്വദേശി ഭാനുപ്രകാശ് എന്ന യുവാവ്. കമ്പനി സാമ്പത്തികപ്രതിസന്ധിയിൽപെട്ടപ്പോൾ  കൂട്ടപ്പിരിച്ചുവിടലിന് ഇരയായ അയാൾ, മാനസികസമ്മർദ്ദം താങ്ങാനാകാതെ സ്വന്തം ജീവനൊടുക്കി.

ഭാനുപ്രകാശിന്റെ അവസ്ഥമാത്രമല്ല ഇത്. സമാനമായ സാഹചര്യം ഉണ്ടായാല് ആത്മഹത്യയല്ലാതെ മറ്റ് മാര്ഗങ്ങളൊന്നും ഇല്ലാത്ത ഒട്ടേറെ പ്രവാസികളുണ്ട് ഗള്ഫ് രാജ്യങ്ങളില്. കേരളത്തിലെ വിദേശ വരുമാനത്തില് നിര്ണായക പങ്കായിരുന്ന പ്രവാസികളുടെ ദുരവസ്ഥ സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം ബാധിയ്ക്കും എന്നത് പ്രത്യേകം പറയണ്ടല്ലോ.

കര്ഷക ആത്മഹത്യകളുടെ നാടെന്നൊര് ചീത്തപ്പേര് ഇന്ത്യയ്ക്കുണ്ട്. സ്ഥിതിഗതികള് ഇങ്ങനെ തുടര്ന്ന് പോയാല് അധികം വൈകാതെ മറ്റൊരു ദുഷ്പേര് കൂടി ഇന്ത്യയ്ക്ക് കേള്ക്കേണ്ടി വരും. മറ്റൊന്നുമല്ല...പ്രവാസി ആത്മഹത്യകളുടെ നാട്. എണ്ണവിലയില് ഉണ്ടാകുന്ന ഇടിവ് മൂലം ഗൾഫ് രാജ്യങ്ങൾ നേരിടുന്ന സാമ്പത്തികപ്രതിസന്ധി അത്രമേല് പ്രവാസിയുടെ ജീവിതത്തെ ബാധിച്ച് തുടങ്ങിയിരിയ്ക്കുന്നു.

പ്രവാസി ഇന്ത്യക്കാരുടെ വിദേശത്തെ ആത്മഹത്യകളിലേറെയും ഗള്ഫ് രാജ്യങ്ങളിലാണ്നടക്കുന്നത് എന്ന് 2016  ആഭ്യന്തരമന്ത്രാലയം പാർലമെന്റിലെ ഒരു ചോദ്യോത്തരവേളയിൽ നൽകിയ മറുപടിയിൽ പറയുന്നു. മൂന്നുവര്ഷത്തിനിടെ ഗള്ഫ് രാജ്യങ്ങളില് 1,212 പേര് ആത്മഹത്യ ചെയ്തെന്ന കണക്കുകൾ ഉദ്ദരിച്ചായിരുന്നു മറുപടി.

2013-ല് 497-ഉം, 2014-ല് 451-ഉം, 2015-ല് 436-ഉം പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ ആത്മഹത്യചെയ്തു. യു..ഇയിലാണ് ഏറ്റവും കൂടുതല് ആത്മഹത്യകള് നടന്നത് - 541 പേർ.  (മൂന്നുവര്ഷങ്ങളിലായി 181, 184, 176 എന്നിങ്ങനെയാണ് യു..ഇയിൽ ജീവിതം അവസാനിപ്പിച്ചവരുടെ എണ്ണം.) സൗദി അറേബ്യയാണ് തൊട്ടുപിന്നില്- 337 പേര്. ഒമാനില് 123, കുവൈത്തില് 114, ബഹ്റൈനില് 48 എന്നിങ്ങനെ പോകുന്നു ആത്മഹത്യ കണക്കുകൾ. 2016ലെ കണക്കുകൾ പുറത്തു വരാനിരിയ്ക്കുന്നതേ ഉള്ളൂ. എങ്കിലും എണ്ണം 500നടുപ്പിച്ചു വരുമെന്നാണ് അനൗദ്യോഗിക കണക്കുകൾ. ആത്മഹത്യ ചെയ്ത ഇന്ത്യക്കാരിൽ പകുതിയിയോളം മലയാളികളായിരുന്നു എന്നതാണ്  ഏറ്റവും വേദനിപ്പിയ്ക്കുന്ന സത്യം.

തൊഴില് പ്രശ്നങ്ങള് കാരണം രാജ്യങ്ങളില് നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട്. കുവൈത്തിലാണ് ഏറ്റവും കൂടുതല് പേര് കുടുങ്ങിയിട്ടുള്ളത്. 2015-ല് മാത്രം 3,236 പേര്. 2015  സൗദി അറേബ്യയില് 2,472-ഉം, യു..ഇയില് 1,444-ഉം, ഒമാനില് 413 പേരും കുടുങ്ങിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരില് ഏറെയും കൃത്യമായ തൊഴില് കരാര് ഇല്ലാത്തവരാണ്. ഇവരിൽ ആത്മഹത്യ ചെയ്യുന്നവർ അനവധിയാണ്.

ഗള്ഫ് രാജ്യങ്ങള് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണെന്ന് .എം.എഫ് 2015, പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അസംസ്കൃത എണ്ണയുടെ വില കുറയുന്നത് ഉള്പ്പെടെയുളള സാമ്പത്തിക പ്രശ്നങ്ങളാണു ഗള്ഫ് രാജ്യങ്ങളെ ബാധിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാന് അടിയന്തര നടപടികള് സ്വീകരിച്ചില്ലെങ്കില്, അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ സൗദി അറേബ്യ ഉള്പ്പെടെയുളള ഗള്ഫ് രാജ്യങ്ങള് സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുമെന്നു ഐഎംഎഫ് മുന്നറിയിപ്പ് നല്കുന്നു. ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ ഫണ്ടിന്റെ ലഭ്യത കുറയുന്ന സാഹചര്യമാണു ഭാവിയില് സൗദി അറേബ്യ നേരിടാന് പോകുന്നത്. പ്രവാസികളുടെ തിരികെ നാട്ടിലേക്കുള്ളത് ഒരു കൂട്ടപലായനമാകും ഇതിന്റെ അനന്തരഫലം.

പ്രവാസി ആത്മഹത്യകളും, ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തികപ്രതിസന്ധിയും, പ്രവാസികളുടെ തിരിച്ചു പോക്കും, വിലയിരുത്തുമ്പോൾ, നാം സ്വയം വിമർശനത്തിന് തയ്യാറാവേണ്ടിയിരിയ്ക്കുന്നു.

മലയാളികളുടെ ഗള്ഫിലേക്കുള്ള പലായനം തുടങ്ങിയിട്ട് അര നൂറ്റാണ്ടിലധികമായി. ഇപ്പോള് ഗള്ഫില് നിന്നുള്ള  തിരിച്ചുപോക്കിനെ കുറിച്ച വാര്ത്ത കേരളം കേള്ക്കുന്നത്, ഭൂകമ്പ  വാര്ത്ത കേള്ക്കുന്ന പോലെയാകുന്നത് നാം ഗള്ഫ് പണത്തെ വേണ്ടവിധം ഉപയോഗപ്പെടുത്താത്തത് കൊണ്ടല്ലേ?

ആദ്യ കാലങ്ങളില് ഗള്ഫുനാടുകളില് ജീവിക്കുന്ന പ്രവാസികള് തങ്ങളുടെ കുടുംബത്തിന് നല്ല ജീവിതം നല്കുക മാത്രമല്ല, തിരിച്ചു പോയാല് ജീവിതം തുടരാനുള്ള സാമ്പത്തിക അടിത്തറയും ഉണ്ടാക്കിയിരുന്നുഅതില് ഉയര്ന്ന വരുമാനക്കാരായ ഉദ്യോഗസ്ഥര്, വന്കിട കച്ചവടക്കാര് മുതല് സകുടുംബം കഷ്ടിച്ചു ജീവിക്കാന് വേണ്ട സാമ്പത്തിക സൗകര്യം ഉള്ളവര് വരെയുണ്ട്. പ്രവാസി മലയാളികളില് അറുപ്പത്തിയഞ്ച് ശതമാനവും ചെറിയ വരുമാനക്കാരും മധ്യവരുമാനക്കാരുമാണ്.

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളില് പ്രവാസികളുടെ സമ്പാദ്യ സ്വഭാവത്തില് കാതലായ മാറ്റമുണ്ടായി. പലരും ഗള്ഫില് എത്തുന്നത് വിസക്ക് വലിയ സംഖ്യ നല്കിയാണ്. പണം കടമെടുത്താണ് അത് ഉണ്ടാക്കുന്നത്. ഏജന്റുമാര് വാഗ്ദാനം ചെയ്ത ശമ്പളമോ ജീവിത സൗകര്യങ്ങളോ തൊഴിലോ ആയിരിക്കില്ല ഗള്ഫില് എത്തിയാല് ലഭിക്കുന്നത്. എന്നിരുന്നാലും നാട്ടിലുള്ള കടബാധ്യത പലരെയും ഗള്ഫില് തുടരാന് നിര്ബന്ധിതരാക്കുന്നു.

അതോടൊപ്പം ആഡംബര ജീവിതത്തോടുള്ള അഭിനിവേശം ഗള്ഫുകാരുടെ കുടുംബങ്ങളില് പകര്ച്ചവ്യാധി പോലെ വ്യാപിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളില് അത്യാവശ്യങ്ങള് പോലും ത്യജിച്ചു ജീവിക്കേണ്ടിവരുന്ന പ്രവാസികള് തന്റെ കുടുംബത്തിന് സുഖ സൗകര്യങ്ങള് ഒരുക്കി കൊടുക്കുന്നതില് ആനന്ദം കണ്ടെത്തുന്നു. എന്നാല്, സൗകര്യങ്ങള് നിരന്തരം അനുഭവിക്കുന്ന കുടുംബക്കാര്ക്കാകട്ടെ, സ്നേഹം എന്നാല് പണം എന്ന മനോഭാവമാണ് പലപ്പോഴും. പണം കായ്ക്കുന്ന മരം നിലം പൊത്തുന്നതായി തോന്നുന്നത് കൊണ്ടാണ്, പ്രവാസികള് തിരിച്ചുവരുന്നു എന്ന് കേള്ക്കുമ്പോള് നാട്ടില് 'ഭൂകമ്പ'മുണ്ടാകുന്നത്.

കഷ്ടപ്പെട്ട് ഗള്ഫില് ജീവിക്കുന്ന പ്രവാസികള് തന്നെയാണ് നാട്ടില് അമിതവ്യയം എന്ന ദുശ്ശീലത്തിന്റെ വിത്ത് പാകുന്നത്. ബഹു ഭൂരിപക്ഷവും ഗള്ഫു ജീവിതം ആരംഭിച്ചതിനു ശേഷമായിരിക്കും വിവാഹിതരാവുന്നത്. അതിനാല് തന്നെ അവരുടെ ഭാര്യയും സന്താനങ്ങളും ജീവിതം ആരംഭിക്കുന്നത് ഗള്ഫുകാരന്റെ ഭാര്യ, ഗള്ഫുകാരന്റെ മക്കള് എന്ന നിലയില് ഒരു പ്രത്യേക ജീവിത സംസ്കാരത്തിലാണ്. പണം ഉണ്ടാക്കുന്നതിന്റെ വേദന അറിയാത്തവര് അതു ചെലവു ചെയ്യുമ്പോള് ഉണ്ടാകുന്ന എല്ലാ വൈകല്യങ്ങളും ഇവരില് നമുക്ക് കാണാം.

അമിത വ്യയം പ്രവാസികളുടെ മുഖ മുദ്രയായിത്തീരുകയാണ്. ആവശ്യങ്ങള് നോക്കി ചെലവഴിക്കുന്നതിന് പകരം മറ്റള്ളവരെ അനുകരിച്ച് ജീവിക്കാനുള്ള അഭിനിവേശം വളര്ന്നു വന്നതിനാല് കൈയിലുള്ള പണം മതിയാകാതെയാവുകയും കടം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിത്തീരുകയും ചെയ്തു

സ്വന്തം കുടുംബത്തില്നിന്ന്, പണമയക്കാന് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും, അതിനൊരു മാര്ഗം കാണാതെ പ്രവാസി വിഷമിച്ചിരിക്കുകയും ചെയ്യുമ്പോഴാണ് കടം നല്കാമെന്ന വാഗ്ദാനവുമായി ബാങ്കുകള് എത്തുന്നത്. ബാങ്കുകള് നല്കിയ കടം കൃത്യമായി തിരിച്ചടക്കാന് കഴിയാത്ത സന്ദര്ഭത്തിലാണ് മറ്റു ചില ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ക്രെഡിറ്റ് കാര്ഡ് നല്കാമെന്നും അതില് നിന്ന് നിഷ്പ്രയാസം കടമെടുക്കാമെന്നും വാഗ്ദാനം ചെയ്യുന്നത്. പലപ്പോഴും ക്രെഡിറ്റ് കാര്ഡ് എടുക്കുന്നത് അതിന്റെ വ്യവസ്ഥകളും നിബന്ധനകളും മനസ്സിലാക്കിയിട്ടായിരിക്കില്ല. മിനിമം ബാലന്സ് മാത്രം അടച്ച് പലിശ കുന്നുകൂടി കടക്കെണിയിലായ മലയാളികള് ആയിരക്കണക്കിനുണ്ട്.

സ്നേഹവും, സമ്പാദ്യവും നഷ്ടമായി, നാളെ എന്ത് എന്നത് ഒരു ചോദ്യചിഹ്നമാകുമ്പോൾ, മാനസികസമ്മർദ്ദം താങ്ങാനാകാതെ കുറെ പ്രവാസികൾ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തികഅടിത്തറയെ താങ്ങി നിർത്തുന്ന പ്രവാസിസമൂഹത്തെ സംരക്ഷിയ്ക്കാൻ കഴിയുന്നില്ല എന്നത് നമ്മുടെ സമൂഹത്തിന് തന്നെ അപമാനമാണ്.

പ്രവാസി ആത്മഹത്യകളില് എഴുപത്തിയഞ്ച് ശതമാനത്തിനും കാരണം കടം പെരുകിയതിലുള്ള മാനസിക സംഘര്ഷമായിരുന്നു. 2016-ല് പ്രവാസി ആത്മഹത്യാ നിരക്കിനെക്കുറിച്ച് ഒരു മാധ്യമം സർവേ നടത്തിയപ്പോള് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. വരുമാനത്തിന്റെ അമ്പത് ഇരട്ടി പോലും കടബാധ്യതയുള്ള മലയാളികള് നിരവധിയായിരുന്നു. ഇത്രയും ദാരുണമായ ഒരവസ്ഥ ഉണ്ടെന്നറിയാതെ കുടുംബങ്ങള് പിന്നെയും പിന്നെയും പ്രവാസികളെ പണത്തിനായി നിരന്തരം സമ്മര്ദത്തിലാക്കി നില കൂടുതല് വഷളാക്കുന്നു. അമിതവ്യയവും കടബാധ്യതകളും, ഏത് മാര്ഗേനയും പണം ഉണ്ടാക്കണം എന്ന മനോഭാവം പ്രവാസികളില് സൃഷ്ടിക്കുന്നുഅതിനുവേണ്ടി, ഉള്ള ജോലിക്കു പുറമെയോ അല്ലെങ്കില് അത് കളഞ്ഞോ  മറ്റു കുറുക്കുവഴികള് തേടുന്നത് കൂടുതല് കുരുക്കില് ചെന്നു  ചാടാന് കാരണമാകുന്നു. മതിയായ മൂലധനമോ പരിചയമോ ഇല്ലാതെ ബിസിനസ് ചെയ്യാന്  ഇറങ്ങിത്തിരിക്കുന്നതും പ്രവാസി മലയാളികളുടെ സാമ്പത്തിക കുരുക്ക് മുറുകുന്നതിന് പ്രധാന കാരണമാകുന്നുണ്ട്.


ഗൾഫ് രാജ്യങ്ങളിൽ ജീവിയ്ക്കുന്ന പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പരസ്പരസഹകരണത്തിന്റെ അന്തരീക്ഷം ഒരുക്കുന്ന സാമൂഹികജീവിതത്തിന്റെ അഭാവമാണ്. കൂടുതൽ പ്രവാസികളും കുടുംബം കൂടെയില്ലാത്തവരാണ്. പലർക്കും സ്വന്തം മുറിയും, ജോലിസ്ഥലവും അല്ലാതെ മറ്റുള്ളവരുമായി യാതൊരു സാമൂഹികഅടുപ്പവുമില്ലാത്ത ജീവിതം നയിയ്ക്കുന്നവരാണ്. ഇതാണ് പലപ്പോഴും ആത്മഹത്യകൾക്ക് വളമാകുന്നത്. സ്വന്തം വിഷമങ്ങൾ പറയാനും, കൂടെനിന്ന് സഹായിയ്ക്കാനും ഉള്ള സുഹൃത്തുക്കളും, സഹപ്രവർത്തകരും ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രവാസി സംഘടനകൾക്ക് ഇക്കാര്യത്തിൽ വളരെ വലിയ പങ്കു വഹിയ്ക്കാനുണ്ട്.

ലോക സാമ്പത്തിക മാന്ദ്യവും നിതാഖാത്തുമെല്ലാം പ്രവാസികള്ക്ക് ഒരു മുന്നറിയിപ്പിന്റെ മണിനാദമായിരുന്നു. പെട്രോൾ വിലയിടിവ് മൂലം ഇപ്പോഴുണ്ടായ സാമ്പത്തികപ്രതിസന്ധി ഒരു യാഥാർഥ്യമാണ്. അത് മനസ്സിലാക്കി സ്വന്തം ജീവിതം ചിട്ടപ്പെടുത്താനുള്ള സമയമാണിപ്പോൾ.

പ്രവാസികളും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും ഒട്ടൊന്ന് ശ്രദ്ധിച്ചാല്, ഗൃഹനാഥന് ഗള്ഫില് കഴിഞ്ഞിരുന്ന കാലത്ത് ജീവിച്ചതിനേക്കാള് മെച്ചപ്പെട്ട ജീവിതം അതിനു ശേഷവും സാധ്യമാവും. പ്രവാസികളും അവരുടെ കുടുംബങ്ങളും അതിനു വേണ്ടി ഒന്നിച്ചു ശ്രമിക്കേണ്ടതുണ്ട്. പ്രവാസികള് തങ്ങളുടെ യഥാര്ഥ അവസ്ഥ കുടുംബത്തെ ധരിപ്പിക്കണം. പ്രവാസി ജീവിതത്തിന്റെ സങ്കീര്ണത പ്രവാസികളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങള് മനസ്സിലാക്കാന് ശ്രമിക്കുകയും വേണം. തങ്ങള്ക്കു ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനമെങ്കിലും ഭാവിയിലേക്ക് വേണ്ടി നീക്കിവെക്കും എന്ന ദൃഢനിശ്ചയം പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും എടുക്കണം.
ചെലവുകള് നിയന്ത്രിക്കുകയല്ലാതെ സമ്പാദ്യത്തിന് മറ്റൊരു മാര്ഗവും ഇല്ല. തങ്ങള്ക്ക് അനാവശ്യ ചെലവുകളൊന്നും ഇല്ല എന്നു എല്ലാവരും പറയുമെങ്കിലും, അത്തരം ചെലവുകള് വന്നുപോകാറുണ്ടോ എന്നു പരിശോധിക്കാറില്ല. ഓരോരുത്തര്ക്കും ചെലവു നിയന്ത്രണ പട്ടിക എഴുതി സൂക്ഷിക്കുന്ന സ്വഭാവമുണ്ടെങ്കില് ചെലവുകളിലേറെയും അനാവശ്യമായിരുന്നു എന്ന് തിരിച്ചറിയാന് അവസരം ലഭിക്കും. ഇതു ശീലിച്ചാല് അനാവശ്യ ചെലവുകള് തിരിച്ചറിയാനും, നിര്ബന്ധമില്ലാത്ത ചെലവുകള് ഒഴിവാക്കാനും നിഷ്പ്രയാസം കഴിയും. ആയിരക്കണക്കിന് പ്രവാസികളില് മാറ്റമുണ്ടാക്കാന് തന്ത്രം സഹായിച്ചിട്ടുണ്ട്.

അതോടൊപ്പം എല്ലാവരും കുടുംബ ബജറ്റ് ഉണ്ടാക്കണം. ബജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ വരുമാനത്തില് നിന്ന് സമ്പാദ്യം എന്ന നിലക്കുള്ള സംഖ്യ മാറ്റി വെച്ച് ബാക്കിയുള്ള തുകയില് നമ്മുടെ ചെലവുകള് ഒതുക്കുക എന്നുള്ളതാണ്.

മറ്റുള്ളവര് എന്ത് പറയും എന്ന് നാം നോക്കരുത്. നമ്മുടെ സാമ്പത്തിക ശേഷിക്ക് അനുയോജ്യമായ കാര്യങ്ങള് മാത്രം ചെയ്യുക. 'ചിരിക്കുമ്പോള് കൂടെ ചിരിക്കാന് ആയിരം പേര് വരും, കരയുമ്പോള് കൂടെ കരയാന് നിന്നിഴല് മാത്രം വരും' എന്ന ഗാനം ഓര്ക്കുക.

പെട്ടെന്നുള്ള തീരുമാനം കൊണ്ട് ഒന്നും വാങ്ങാതിരിക്കുക. എന്തു സാധനം വാങ്ങുമ്പോഴും കുടുംബാംഗങ്ങളുമായി ചര്ച്ച ചെയ്തു അത് നിര്ബന്ധമാണോ എന്ന് ഉറപ്പ് വരുത്തി മാത്രം വാങ്ങുക. അല്ലാത്തപക്ഷം, ഉപയോഗിക്കാതെ കിടക്കുന്ന ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും കൊണ്ട് വീട് നിറയുകയായിരിക്കും ചെയ്യുക

കേരളത്തില് പ്രവാസികളുടെ പണം പ്രധാനമായും  ചോര്ന്നു പോകുന്നത് ഭവന നിര്മാണത്തിനാണ്. ബെഡ് സ്പെയിസിലും ബങ്ക് ബെഡിലും അന്തിയുറങ്ങിയ പ്രവാസിയുടെ ഒരു സ്വപ്നാഭിലാഷമായിത്തീര്ന്നിരിക്കുന്നു വലിയ വീടുകളുടെ നിര്മാണം. എന്നാല്, വീട്ടില് അന്തിയുറങ്ങാന് പല പ്രവാസികള്ക്കും സാധിക്കാറില്ല.

ഭവനം ഭവിക്കാനുള്ളതാകുന്നു. പലരും ഭവനം നിര്മിക്കുന്നത് മറ്റുള്ളവരോട് മത്സരിക്കാനാണ്. അപ്പോള് ഭവനം ഒരു ബാധ്യതയായി മാറുന്നുഓരോ വ്യക്തിയുടെയും സാമ്പത്തിക ശേഷിക്ക് അനുസരിച്ച ഭവനമേ പണിയാവൂ. ഒരാളുടെ സമ്പാദ്യത്തിന്റെ 25 ശതമാനത്തില് കൂടുതല് തുക ഭവനനിര്മാണത്തിനായി ചെലവാക്കരുത് എന്നാണ് വിദഗ്ധര് അഭിപ്രായപ്പെടുന്നത്. പ്രവാസികള് ഒന്നും രണ്ടും ദശാബ്ദം കൊണ്ടുണ്ടാക്കിയ സമ്പാദ്യവും ഒപ്പം കടവും എടുത്താണ് ഭവനം നിര്മിക്കുന്നത്. കേരളത്തില് ഭാര്യയും ഭര്ത്താവും മാത്രം താമസിക്കുന്ന ആയിരക്കണക്കില് ആഡംബര ഭവനങ്ങളുണ്ട്. പലര്ക്കും ഇന്ന് അത്തരം വീടുകള് വല്ലാത്ത ബാധ്യതയായിരിക്കുന്നു. ഓരോ വ്യക്തിയുടെയും സാമ്പത്തിക ശേഷിക്കനുസൃതമായ ഭവനമാണ് പണിയേണ്ടത്.ഉണ്ടാക്കിയ മണിഹര്മ്യത്തിന് പെയിന്റടിക്കാനും മെയിന്റനന്സ് ചെയ്യാനും പറ്റാത്ത അവസ്ഥയും പലര്ക്കുമുണ്ട്.

പ്രവാസികള് നാട്ടില് ഇന്ഷുറന്സ് കമ്പനി ഏജന്റുമാരുടെയും മറ്റും കെണിയില്പെട്ടു പോകുന്നത് അറിവില്ലായ്മ കൊണ്ടാണ്. പ്രവാസികള് അവരുടെ സാമ്പത്തിക ശേഷിക്ക് അനുയോജ്യമല്ലാത്ത, ഏജന്റുമാര് പറയുന്നത് അന്ധമായി വിശ്വസിച്ചു വന്തുകക്ക് ഇന്ഷുറന്സ് പോളിസി എടുക്കുന്നു. പക്ഷേ പ്രതിവര്ഷ പ്രീമിയം അടക്കാനാവാതെ അടച്ച തുക കൂടി നഷ്ടപ്പെടുന്ന സംഭവങ്ങള് പ്രവാസികള് പരാതിയായി പറയാറുണ്ട്. ഉയര്ന്ന ആദായവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന ചെയിന് മാര്ക്കറ്റിംഗ് വ്യാപകമായി കണ്ടുവരുന്നുണ്ട്. അതില് വീഴാതെ നോക്കുക. ഓരോ വ്യക്തിയുടെയും സാമ്പത്തിക ശേഷിക്കനുസൃതമായ പോളിസി മാത്രം എടുക്കുക.

സമ്പാദിച്ചാല് മാത്രം പോര, നിക്ഷേപിക്കണം. പലരും തെറ്റിദ്ധരിച്ചിട്ടുള്ളത് പണം ബാങ്കില് സൂക്ഷിക്കുന്നത് നിക്ഷേപമാണെന്നാണ്. ബാങ്കില് സൂക്ഷിക്കുന്ന പണത്തിന് മൂല്യശോഷണം സംഭവിക്കുന്നുണ്ട്. അതേസമയം സുരക്ഷിതമായി ധനം സ്വരൂപിക്കാന് ബാങ്ക് ഒഴിച്ചുകൂടാന് വയ്യാത്ത ഘടകമാണ്. തങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനം നിക്ഷേപിക്കുന്ന പ്രവണത പ്രവാസികള് നാട്ടിലേക്ക് തിരിച്ചു വരുന്നത് വരെ തുടരുന്നത് ജീവിത നിലവാരം കൂടാന് സഹായകരമാണ് എന്നതില് സംശയമില്ല. സുരക്ഷിതമായ നിക്ഷേപങ്ങൾ തിരിച്ചറിഞ്ഞു, അതിൽ മാത്രം നിക്ഷേപങ്ങൾ നടത്തുക.

കൃഷി ഇനിയും കേരളീയര്ക്ക് നഷ്ടപ്പെട്ടിട്ടില്ല. മരുഭൂമിയില് പോലും വിജയകരമായി കൃഷി ചെയ്തു ലാഭമുണ്ടാക്കുന്നത് കണ്ട പ്രവാസികള്ക്ക് കൃഷി ശാസ്ത്രീയമായി ചെയ്ത് വിജയകരമാക്കാനും പണം സമ്പാദിക്കാനും കഴിയുംഇത് ആരംഭിക്കേണ്ടത് സ്വന്തം വീടുകളില് നിന്നാണ്. വീടിന്റെ നാലു ഭാഗവും കോണ്ക്രീറ്റ് ഇടുന്നതിന് പകരം മതിലിനോട് ചേര്ന്ന ഭാഗങ്ങള് ഒഴിവാക്കി ഫല വൃക്ഷങ്ങളും വീട്ടിലേക്കാവശ്യമായ പച്ചക്കറികളും കൃഷി ചെയ്യുന്ന ശീലം പ്രവാസികളുടെ കുടുംബിനികള്ക്കുണ്ടായാല് അത് മറ്റുള്ളവര്ക്ക് മാതൃകയായിരിക്കും.

കേരളത്തില് ഗള്ഫില്നിന്ന് തിരിച്ചെത്തിയ വിദഗ്ധരും അവിദഗ്ധരുമായ ധാരാളം ആളുകളുണ്ട്. അവര് ഗള്ഫില് നിന്ന് തങ്ങള്ക്ക് ലഭിച്ച തൊഴില് സംസ്കാരവും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി ചെറുഗ്രൂപ്പുകള് ഉണ്ടാക്കി പ്രവര്ത്തിക്കുകയാണെങ്കില് ഗള്ഫില്നിന്ന് ലഭിച്ചിരുന്നതിനേക്കാള് കൂടുതല് വരുമാനം ഉണ്ടാക്കാന് സാധിക്കും.

മുലപ്പാലും ശ്വസിക്കുന്ന വായുവും അല്ലാത്ത എല്ലാറ്റിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില് നാം മനസ്സുവെച്ചാല് ഒരുവിധം ഉല്പന്നങ്ങളൊക്കെ ഉണ്ടാക്കാന് സാധിക്കും. അധ്വാനശീലം വിസ്മരിക്കുന്ന മലയാളികള്ക്ക് വേണ്ടി ഗള്ഫില് അത്യധ്വാനം ചെയ്തു ശീലിച്ച  പ്രവാസികള്ക്ക് പലതും ചെയ്യാന് കഴിയും.

കഴിഞ്ഞ 25 വര്ഷത്തിനിടയില് പ്രവാസികള് കേരളത്തിലേക്ക് അയച്ചത് ഏകദേശം മൂന്നു ലക്ഷം കോടി രൂപയാണ്. അതില്നിന്ന് 5 ശതമാനമെങ്കിലും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിച്ചിരുന്നെങ്കില് എന്ന് ആഗ്രഹിച്ചു പോകുന്നു. കേരള സര്ക്കാര് അടിസ്ഥാന സൗകര്യ വികസനത്തിന്റെ ധന സമാഹരണത്തിനായി ബോണ്ടുകള് ഇറക്കുകയാണെങ്കില് പ്രവാസികള് പണം നിക്ഷേപിക്കാന് തയാറാകും. കണ്ണൂര് എയര്പോര്ട്ട് പോലുള്ള പദ്ധതികളുടെ പകുതി മൂലധനം കടമായി സംഭരിക്കാനാകും. അത് ബോണ്ടുകളായി പ്രവാസികള്ക്ക് നല്കിയാല് നാട്ടില് ആര്ഭാടങ്ങള്ക്ക് വേണ്ടി ചെലവഴിക്കുന്ന തുകയുടെ ഒരു ഭാഗമെങ്കിലും രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്താന് കഴിയും. പ്രവാസികള്ക്ക് അതില്നിന്ന് ആദായവും ലഭിക്കും.


പ്രവാസികളും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും സര്ക്കാരും ശ്രമിച്ചാല് കേരളത്തെ സ്വര്ഗമാക്കി മാറ്റാന് സാധിക്കും. പ്രവാസി ആത്മഹത്യകളും ഇല്ലാതാക്കാൻ കഴിയും.

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച