Posts

Showing posts from October, 2017

പൈക ബിദ്രോഹ....?

Image
തങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ ഇന്ത്യചരിത്രത്തെ പൊളിച്ചെഴുതുക എന്നത് എന്നും സംഘപരിവാറിന്റെ അജണ്ടയിലെ മുൻഗണനാ വിഷയമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് "ബ്രിട്ടീഷുകാര്ക്കെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില് പൈക ബിദ്രോഹയെ മാറ്റിയെഴുതാനുള്ള തീരുമാനം.." ഇന്ത്യയുടെ പല ഭാഗത്തും ബ്രിടീഷുകാർക്കെതിരെ ചെറിയ ചെറിയ കലാപങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. അതൊക്കെ ചെറുഗ്രൂപ്പുകൾ പ്രാദേശികമായ പ്രശ്നങ്ങൾ ഉയർത്തിയിട്ടാണ്. എന്നാൽ ഇന്ത്യ വ്യാപകമായി ആദ്യമായി നടന്ന സംഘടിതകലാപം ആണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. വോട്ടു രാഷ്ട്രീയത്തിനായി ഒറീസ്സക്കാരെ പ്രീതിപ്പെടുത്താൻ ചരിത്രം മാറ്റുമ്പോൾ, പൈക കലാപത്തിന് മുൻപ് ബ്രിടീഷുകാർക്കെതിരെ നടന്ന പ്ലാസി യുദ്ധം, ടിപ്പുവിന്റെ യുദ്ധം, വേലുത്തമ്പി ദളവയുടെ കലാപം മുതലായ പല കലാപങ്ങളെയും കൂടി ഒന്നാം സ്വാതന്ത്ര്യ സമരമായി പരിഗണിയ്ക്കേണ്ടി വരും. അതിനു കേന്ദ്രസർക്കാർ തയ്യാറുണ്ടോ? (വാർത്ത ചുവടെ...) ========= 1817ല് ഒഡീഷയില് നടന്ന പൈക കലാപം (പൈക ബിദ്രോഹ) ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേരില് അടുത്ത അധ്യയനവര്ഷം മുതല് ചരിത്രപാഠപുസ്തകത്തില് ഇടംപി

മേരെ പ്യാരേ ദേശ് വാസിയോം ....

Image
വന്നു വന്ന്, നോട്ടുനിരോധനത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽ, സംഘികൾക്ക് കലിയിളകുന്ന അവസ്ഥയായിട്ടുണ്ട്.. ഇന്ത്യ കണ്ട ഏറ്റവും വലിയ മണ്ടത്തനമായിരുന്നു നോട്ടു നിരോധനം എന്ന് കാലം തെളിയിച്ചു. അതിന് മറ്റൊരു തെളിവ് കൂടി.. ===== നോട്ട് നിരോധനം: 577 കോടി നഷ്ടപരിഹാരം വേണമെന്ന് അച്ചടി പ്രസ്സുകള് ... നിരോധിച്ച നോട്ടുകളില് 99 ശതമാനവും തിരിച്ചെത്തിയെന്ന കണക്ക് റിസര്വ്വ് ബാങ്കു പുറത്തുവിട്ടതിന് പിന്നാലെ നോട്ട് നിരോധനത്തിന് നഷ്ടപരിഹാരം തേടി നോട്ട് അച്ചടിക്കുന്ന പ്രസ്സുകള് റിസര്വ്വ് ബാങ്കിനെ സമീപിച്ചു. ഒറ്റയടിക്ക് 1000, 500 നോട്ടുകള് അസാധുവാക്കിയതിലൂടെ 577 കോടി രൂപയുടെ നഷ്ടം പ്രസ്സുകള്ക്കുണ്ടായെന്നാണ് കണക്ക്. അച്ചടിച്ച നോട്ടുകളും, അച്ചടി ചിലവുകള്, മഷി, ഉപയോഗശൂന്യമായ കടലാസ്സുകള് എന്നിവയുള്പ്പെടെയാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. സര്ക്കാര് പ്രസുകളില് വാണിജ്യാടിസ്ഥാനത്തിലുള്ള പ്രിന്റിംഗ് നടത്താറില്ല. അതുകൊണ്ട് തന്നെ നോട്ട് അസാധുവാക്കല് നടപടിയിലൂടെയുണ്ടായ നഷ്ടം നികത്താന് റിസര്വ് ബാങ്ക് തയാറാകണമെന്നും പ്രസുകള് ആവശ്യപ്പെട്ടു. ഉയര്ന്ന നിലവാരത്തിലുള്ള ഇറക്കുമതി ചെയ്ത പേപ്പറുകളാണ് 500, 1000 ര

ആർ.എസ്.എസ് ഭാരതം!

Image
ഇന്ത്യയിൽ തൊഴിലില്ലായ്മ വർദ്ധിച്ചു വരുന്നുവെന്ന് ലോകബാങ്ക് സഹിതം വിലപിയ്ക്കുമ്പോൾ, അതിനുള്ള പരിഹാരം ബി.ജെ.പിക്കാർ കണ്ടെത്തിക്കഴിഞ്ഞു.. തൊഴിലില്ലാത്ത ജനങ്ങളേ, നിങ്ങൾക്ക് തൊഴിൽ വേണമെങ്കിൽ ... ആയുധങ്ങൾ കൈയ്യിലെടുക്കൂ, ... ഏതെങ്കിലും മുസ്ലീമിനേയോ, ദളിതനേയോ, ഒക്കെ ഗോസംരക്ഷണത്തിന്റെ പേരിൽ തല്ലികൊല്ലൂ .. ബി.ജെ.പി നേതാക്കൾ നിങ്ങൾക്ക് ജോലി ഉറപ്പായും വാങ്ങി നൽകും... ====== വാർത്ത: യു.പിയിൽ, വീട്ടിൽ ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്ലാക്ക് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസിലെ പ്രതികൾക്ക്, ബി.ജെ.പി എം.എൽ.എ യുടെ ശുപാർശയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി നൽകി.. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ഒരു ജവാന്റെ പിതാവാണ് മുഹമ്മദ് അഖ്ലാക്ക് എന്നതും ഓർക്കുക..

70 years of Independence: How Communists kept pestering the British throughout the freedom struggle..

Image
As the country commemorates its 70th year of Independence Day, honouring thousands of stalwarts and freedom fighters who laid down lives for the vision of Independent India, only a few would acknowledge the contribution of Communists in the freedom movement up to 1947.  Despite generally being ne glected and discarded in the historiography of India’s glorious freedom movement, it has to be accepted that the Communists played a crucial role in the country’s freedom struggle, While the Communists were ideologically at loggerheads with the Indian National Congress (INC), even Viceroy Lord Irwin, in his 1929 speech to the Legislative Assembly, stated that “the disquieting spread of Communist doctrines has been causing anxiety” and declared that the government would take strict measures. But the Communists believed India’s freedom could neither be achieved through British government’s reforms nor by Congress’ idea of peaceful means. For them, socialism was the only way to emancipate

യെത്ര നാര്യസ്തു പൂജ്യന്തേ

" യെത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത " ( എവിടെയാണോ സ്ത്രീകൾ ബഹുമാനിയ്ക്കപ്പെടുന്നത് അവിടെ ദൈവങ്ങൾ വസിയ്ക്കുന്നു ) ഇന്ത്യൻ സംസ്കാരം   സ്ത്രീകൾക്ക് കൽപ്പിച്ചു കൊടുത്ത   മഹനീയസ്ഥാനം വിളംബരം   ചെയ്യുന്ന വരികളാണത് . സ്ത്രീയെ ദൈവമായും , അമ്മയായും പൂജിയ്ക്കാൻ ആഹ്വാനം ചെയ്യുകയും , പിതാവും , ഭർത്താവും , മകനും വിവിധകാലങ്ങളിൽ സ്ത്രീയെ സംരക്ഷിയ്ക്കണമെന്ന തിട്ടൂരങ്ങൾക്കും അപ്പുറം , വർത്തമാനകാല ഭാരതീയ   സമൂഹത്തിൽ സ്ത്രീ ഇന്നും അബലയും , ചൂഷിതയും , സുരക്ഷിതബോധം   നഷ്ടപ്പെട്ടവളുമാണ് .   മഹാനഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും അവൾ പീഡനങ്ങൾക്കും അക്രമങ്ങൾക്കും വിധേയയാകേണ്ടി   വരുമ്പോൾ , പത്രവാർത്തകളിൽ പുതുതായി ' നിർഭയകൾ "  സൃഷ്ടിയ്ക്കപ്പെടുന്നു . 80 വയസ്സുള്ള വൃദ്ധയിലും , മൂന്നു വയസ്സുള്ള പിഞ്ചുപൈതലിലും കാമം കണ്ടെത്തുന്ന   മനുഷ്യമൃഗങ്ങൾ , മനുഷ്യസമൂഹത്തിനു   തന്നെ കളങ്കം തീർക്കുമ്പോൾ , പത്രവാർത്തകളിൽ ഓരോ ആക്രമണവും " സ്ത്രീപീഡനം " എന്ന വാക്കിനാൽ ആഘോഷിയ്ക്കപ്പെടുമ്പോൾ , നമ്മുടെ രാജ്യത്ത് സ്ത്രീകളുടെയും കുട

സൂചനകൾ ആശങ്കപ്പെടുത്തുന്നവയാണ്..

സെപ്റ്റംബർ 29 ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഫ്രാൻസ്, ബെൽജിയം, മെക്സിക്കോ, ബെനിൻ, കോസ്റ്ററിക്ക, മൊൾഡോവ, മംഗോളിയ, സ്വിട്സർലാൻഡ് എന്നീ രാജ്യങ്ങൾ ചേർന്ന് ഒരു പ്രമേയം അവതരിപ്പിച്ചു. സ്വവർഗ്ഗാനുരാഗികൾക്കും, മതനിരാസം നടത്തുന്നവർക്കും ചില രാജ്യങ്ങൾ വധശിക്ഷ നൽകാറുണ്ട്. ഇത്തരം വധശിക്ഷകളെ നിർത്തലാക്കണം എന്നായിരുന്നു പ്രമേയത്തിന്റെ കാതൽ. സ്വാഭാവികമായും ശരീയത്ത് നിയമസംഹിതയിൽ അധിഷ്ഠിതമായ (ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെയുള്ള) ഇസ്‌ലാമികരാജ്യങ്ങൾ ഇതിനെ എതിർത്തു വോട്ടു ചെയ്തു. എന്നാൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത്, അവരോടൊപ്പം ചേർന്ന് ഇതിനെ എതിർത്ത് വോട്ടു ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു എന്നതാണ്. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ സ്വവർഗ്ഗാനുരാഗമോ, മതവിശ്വാസത്തെ തള്ളിപ്പറയുന്നതോ വധശിക്ഷ നൽകാവുന്ന കുറ്റമല്ല. എന്നിട്ടും ഈ പ്രമേയത്തിനെതിരെയാണ് ഇന്ത്യ വോട്ടു ചെയ്തത്. മതത്തിന് അമിതപ്രാധാന്യം നൽകുന്ന ഒരു ഭരണകൂടം വന്നതിലൂടെ, ക്രമേണ ഇന്ത്യ കടുത്ത മതനിയമങ്ങളാൽ നിയന്ത്രിയ്ക്കപ്പെടാൻ പോകുന്ന ഒരു മതരാജ്യമായി മാറുന്നു എന്നാണോ ഈ നീക്കം സൂചിപ്പിയ്ക്കുന്നത്? NB: മറ്റുള്ള ര