Posts

Showing posts from April, 2017

ആഫ്രിക്കൻ വംശജർ.....വംശീയ ആക്രമണങ്ങൾ...

Image
അമേരിക്കയിലും, ആസ്‌ത്രേലിയയിലും ഇന്ത്യക്കാർ വംശീയആക്രമണത്തിന് ഇരയാകുന്നു എന്ന വാർത്തകൾ വരുമ്പോഴെല്ലാം രക്തം തിളച്ചു പ്രതികരിയ്ക്കുന്ന ദേശസ്നേഹികളൊക്കെ, ഉത്തരപ്രദേശിലെ ഗ്രെറ്റർ നോയിഡയിൽ നടക്കുന്ന വംശീയ ആക്രമണങ്ങളെ അവഗണിയ്ക്കുന്നത് വേദനയുളവാക്കുന്ന കാര്യമാണ്. ഇന്ത്യയിൽ താമസിയ്ക്കുന്ന ആഫ്രിക്കൻ വംശജരായ വിദ്യാർത്ഥികൾക്കും പൗരന്മാർക്കുമെതിരെ നടക്കുന്ന വംശീയആക്രമണങ്ങൾ, ലോകസമൂഹത്തിന്റെ മുന്നിൽ നമ്മുടെ രാജ്യത്തിന്റെ തല കുനിയുന്ന രീതിയിൽ വളരുകയാണ്. ദരിദ്രരാജ്യങ്ങളാണ് ആഫ്രിക്കയിൽ കൂടുതലുമുള്ളത്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, ജോലിയ്ക്കുമായി വിസയെടുത്ത് ഇന്ത്യയിൽ, പ്രത്യേകിച്ചും നോയിഡ പോലുള്ള വ്യവസായനഗരങ്ങളിലും പരിസര പ്രദേശങ്ങളിലും ധാരാളം ആഫ്രിക്കൻ പൗരന്മാർ കാലങ്ങളായി താമസിയ്ക്കാറുണ്ട്. സംഭവങ്ങളുടെ തുടക്കം കഴിഞ്ഞ ആഴ്ച മനീഷ് എന്ന പതിനേഴുകാരനായ പ്ലസ് ടൂ വിദ്യാർത്ഥിയുടെ മരണത്തോടെയാണ്. മയക്കുമരുന്നിന്റെ അമിതമായ ഉപയോഗമായിരുന്നു മരണകാരണം. ആ സ്ഥലത്തുള്ള ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചു നൈജീരിയൻ വിദ്യാർത്ഥികളാണ് മയക്കുമരുന്ന് കച്ചവടത്തിന് പിന്നിലെന്ന് ആരോപിച്ച് ചിലർ പോലീസിൽ പരാ

രാമരാജ്യം വരണ വരവ് കണ്ടാ....!

Image
യു.പിയിലെ ബി.ജെ.പി ഭരണത്തിന്റെ തുടക്കം കണ്ടു കൊണ്ട് "ഹിന്ദുരാജ്യം ഉണ്ടാക്കാൻ വേണ്ടിയാണോ മോഡി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത്?" എന്ന് പല സാമൂഹ്യപ്രവർത്തകരും ചോദിയ്ക്കുന്നത് കണ്ടു. ബി.ജെ.പി യുടെയും അന്തിമലക്ഷ്യം ഹിന്ദുരാജ്യം ഉണ്ടാക്കുകയാണ് എന്ന് പലരും പ്രസംഗിയ്ക്കുന്നതും പ്രചരിപ്പിപ്പിയ്ക്കുന്നതും കേട്ടിട്ടുണ്ട്... അത് വെറും തെറ്റിദ്ധാരണയാണ്... അവരുടെ ലക്‌ഷ്യം ഹിന്ദു രാജ്യമല്ല... ബ്രാഹ്മണരാജ്യമാണ്... രണ്ടും രണ്ടാണ്... ഹിന്ദുമതം ഇസ്‌ലാമിനെപ്പോലെയോ, ക്രിസ്തുമതത്തെപ്പോലെയോ ഒരു ഏകശിലാ മതമല്ല.. നൂറുകണക്കിന് വ്യത്യസ്തവും, ചിലപ്പോൾ പരസ്പരവിരുദ്ധവുമായ വിശ്വാസങ്ങളും, ദർശനങ്ങളും, ആശയങ്ങളും ചേർന്ന ഒരു സംസ്കാരസമ്മിശ്രണം ആണത്. ദ്വൈതവും, അദ്വൈതവും, തീവ്രവിശ്വാസങ്ങളും, നിരീശ്വരവാദവും, കടുത്ത ആചാരങ്ങളും, തുറന്ന ആശയങ്ങളും, മതവിധേയത്വവും, മതനിരാസവും ഒക്കെ ഒരേപോലെ അതിന്റെ ഭാഗമായി വരുന്നു. കേരളത്തിലെ ഹിന്ദുവിനെപ്പോലെയല്ല കശ്മീരിലെ ഹിന്ദു ജീവിയ്ക്കുന്നത്. സമ്പൂർണ്ണ വെജിറ്റേറിയനിസം പിന്തുടർന്ന വിശ്വാസികളും, അല്ലാത്തവരും, ഇറച്ചിയും, മത്സ്യവും, മദ്യവും വരെ പ്രസാദമായി ഉപയോഗിയ

പൂച്ചയ്ക്കാര് മണി കെട്ടും?

Image
1964 ഫെബ്രുവരി. കേരളരാഷ്ട്രീയ ചരിത്രത്തിലെ ആദ്യലൈംഗികആരോപണവിവാദം നടന്നത് ആ മാസമാണ്. അന്ന് പീച്ചിഡാമിന്റെ തീരത്ത് തന്റെ അംബാസിഡര് കാറിലൂടെ സഞ്ചരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രിയും കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവുമായ പി.ടി ചാക്കോയുടെ വാഹനം ഒരു ഉന്തുവണ്ടിയില് ഇടിച്ചു. ആർക്കും വലുതായി പരിക്ക് പറ്റിയില്ല. എന്നാൽ അപകടം നടക്കുമ്പോൾ മന്ത്രിയുടെ വാഹനത്തില് ഒരു സ്ത്രീ ഉണ്ടായിരുന്നതായി ആരോപണം ഉയർന്നു. കേരളത്തില് രാഷ്ട്രീയ വിവാദമാകാന് അതു മതിയായിരുന്നു. പട്ടാപ്പകല് പരസ്യമായി ഒരു സ്ത്ര ീയോടൊപ്പം മന്ത്രി കാറില് സഞ്ചരിച്ചത് പോലും വിവാദമായി മാറിയെന്ന് സാരം. കേരളസംസ്ഥാനത്തിലെ ആദ്യപ്രതിപക്ഷനേതാവ് ആയിരുന്ന പി.ടി.ചാക്കോ അന്ന് കോൺഗ്രസിന്റെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു. ആർ.ശങ്കർ മന്ത്രിസഭയിലെ ആഭ്യന്തര, റെവന്യൂ വകുപ്പുകൾ ഭരിച്ചിരുന്ന അദ്ദേഹം സമീപഭാവിയിൽത്തന്നെ കേരള മുഖ്യമന്ത്രിയാകും എന്ന് പലരും കരുതിയിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിനെതിരെ പാർട്ടിയ്ക്കുള്ളിൽ പടയൊരുക്കം നടത്തിയ എതിർഗ്രൂപ്പുകാർ ആയിരുന്നു ഈ വിവാദത്തിന് പിന്നിൽ. സഖ്യകക്ഷികളെ കൂട്ടുപിടിച്ച് അവർ മന്ത്രിയ്ക്കെതിരെ കരുനീക്കം ശക്ത

ദേശസ്നേഹത്തിന്റെ സ്ഫോടനങ്ങൾ..

Image
2007 ഒക്ടോബർ 11വൈകുന്നേരം 6 മണി. റംസാന്റെ വ്രതശുദ്ധിയുടെ മാസം. രാജസ്ഥാനിലെ അജ്മീറിലുള്ള സൂഫി സന്ന്യാസിയായ മൊയ്നുദ്ദിൻ ചിഷ്ടിയുടെ പേരിലുള്ള ദർഗ്ഗ(മുസ്ലിം ആരാധനാലയം)യിൽ വൈകുന്നേരത്തെ നിസ്കാരത്തിന് ശേഷം വ്രതം അവസാനിപ്പിച്ച് ഭക്ഷണം കഴിയ്ക്കാനായി വിശ്വാസികൾ തയ്യാറെടുക്കുകയായിരുന്നു. 6.10ന് വൻശബ്ദത്തോടെ ഒരു ബോംബ് അവർക്കിടയിൽ നിന്നും പൊട്ടിത്തെറിച്ചു. പ്രാർത്ഥന നിറഞ്ഞ അന്തരീക്ഷത്തിൽ നിലവിളികൾ നിറഞ്ഞു. മാംസം കരിഞ്ഞ ഗന്ധം എങ്ങും പടർന്നു. 3 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിയ്ക്കുകയും, 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ജോലിക്കാർ ഭക്ഷണം സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒരു ടിഫിൻ ക്യാരിയറിൽ ഒളിപ്പിച്ച ബോംബ് ആയിരുന്നു സ്പോടനത്തിന് കാരണമായത്. വൈകുന്നേരം ആളുകൾ കൂടുതലുള്ള സമയത്ത് സ്ഫോടനം നടത്തിയത് തന്നെ, ഇതിനു പിന്നിൽ ഏറ്റവുമധികം നാശം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തിയ ഗൂഡാലോചന ഉണ്ടെന്ന് ഉറപ്പായിരുന്നു. ഇന്ത്യയൊട്ടാകെ ചാനലുകളിൽ നിമിഷങ്ങൾക്കകം ബ്രെക്കിങ് ന്യൂസുകൾ നിറഞ്ഞു. ലൈഷ്കർ എ തൊയ്ബയാണോ, സിമിയാണോ, അൽക്വയ്ദയാണോ സംഭവത്തിന് പിന്നിലെന്ന ചർച്ചകൾ തകർത്തു നടന്നു.

വോട്ടിങ് യന്ത്രങ്ങൾ.....

Image
വോട്ടിങ് യന്ത്രങ്ങൾ ഇപ്പോൾ വിവാദവിഷയമായി മാറുകയാണല്ലോ... ഇന്ത്യയിൽ 1999 മുതലാണ് വോട്ടിങ് യന്ത്രങ്ങൾ ഇലക്ഷന് ഉപയോഗിയ്ക്കാൻ തുടങ്ങിയത്. അന്ന് മുതൽ തന്നെ ഈ യന്ത്രങ്ങളുടെ സുരക്ഷാവീഴ്ചകൾക്കുറിച്ച് സംശയങ്ങളും ആരോപണങ്ങളും ഉയർന്നിട്ടുമുണ്ട്. മഹാരാഷ്ട്ര തദ്ദേശതെരെഞ്ഞെടുപ്പിൽ ചില വാർഡുകളിൽ നടന്നതായി തെളിഞ്ഞ വോട്ടിങ് യന്ത്രത്തിന്റെ തിരിമറികൾ അന്വേഷിയ്ക്കണമെന്ന പരാതികൾ ഉയർന്നതോടെയാണ് ഇപ്പോൾ വീണ്ടും വിവാദം തുടങ്ങുന്നത്. വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള പോളിങ് സമ്പ്രദായം മാറ്റണമെന്ന് വരെ ചില കേന്ദ്രങ്ങളിൽ നിന്നും അഭിപ്രായം ഉയരുന്നുമുണ്ട്. ഇക്കാര്യത്തോട് യോജിയ്ക്കാൻ കഴിയില്ല. ഇലക്ഷൻ വേഗത്തിലും, കൃത്യമായും നടക്കാൻ വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിയ്ക്കുന്നത് തന്നെയാണ് നല്ലത് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. മുൻകാലങ്ങളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള ഇലക്ഷനിൽ നടക്കാറുള്ള വോട്ടെണ്ണൽ ഓർമ്മയുള്ളവർ കാണും. രാവിലെ തുടങ്ങിയാൽ വൈകുന്നേരവും, ചിലപ്പോൾ രാത്രിയുമാകും വോട്ടെണ്ണി ഫൈനൽ റിസൾട്ട് പ്രഖ്യാപിയ്ക്കാൻ. ഭൂരിപക്ഷം കുറഞ്ഞ കേസുകളിൽ വീണ്ടും റീ-കൗണ്ടിങ്ങിന് തീരുമാനിച്ചാൽ അത് വീണ്ടും നീണ്ടു പോകും. ബാലറ്റ്

ഒരു ഉപതെരഞ്ഞെടുപ്പ് ജയിപ്പിച്ചാൽ ഒരു ഉപതെരഞ്ഞെടുപ്പ് ഫ്രീ

Image
ഓരോ ഉപതെരെഞ്ഞെടുപ്പും, പൗരന്മാർ നൽകുന്ന നികുതിപ്പണം വഴി ശേഖരിയ്ക്കുന്ന രാജ്യത്തിന്റെ ഖജനാവിന്, ചോർച്ചയാണ് ഉണ്ടാക്കുന്നത്.. കേൾക്കുമ്പോൾ പരുഷം എന്ന് തോന്നാമെങ്കിലും, മലപ്പുറം ഉപതെരെഞ്ഞടുപ്പ് മുസ്‌ലിം ലീഗ് എന്ന പാർട്ടി മലയാളികളുടെ മണ്ടയ്ക്ക് അടിച്ചേൽപ്പിച്ച ഒരു അനാവശ്യചിലവാണ് എന്ന് പറയാതെ വയ്യ. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് സമയത്ത് തന്നെ ഇ.അഹമ്മദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മുസ്‌ലിം ലീഗിനുള്ളിനും യു.ഡി.എഫിലും ശക്തമായ എതിർപ്പ് ഉയർന്നിരുന്നതാണ്.  വാർദ്ധക്യം മൂലമുള്ള അസുഖങ്ങൾ കാരണം, പരസഹായമില്ലാതെ ശരിയായി നടക്കാൻ പോലും കഴിയാത്ത ഇ.അഹമ്മദിനെ മാറ്റി, മറ്റേതെങ്കിലും നേതാവിനോ, യൂത്ത് ലീഗിലെ ഏതെങ്കിലും ചെറുപ്പക്കാർക്കോ സീറ്റു കൊടുക്കണമെന്ന് ശക്തമായ അഭിപ്രായം ഉയർന്നെങ്കിലും, അഹമ്മദ് സാഹിബിന്റെ അധികാരക്കൊതിയ്ക്കു മുന്നിൽ ലീഗ് നേതൃത്വം വഴങ്ങിക്കൊടുക്കുകയായിരുന്നു. ഇ.അഹമ്മദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഉടനെ മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ തന്നെ പ്രതിഷേധപ്രകടനം നടത്തിയതും കേരളം കണ്ടതാണ്. എന്തായാലും യു.ഡി.എഫ് മേൽകൈ നേടിയ രാഷ്ട്രീയ സാഹചര്യമായതിനാലും, എതിരാളിയായി ഒരു വനിതയെ ഇടതുമുന്നണ