Posts

Showing posts from March, 2017

നേരുള്ള ചുംബനം ഹൃദയങ്ങളെ ചേർത്തു നിർത്തും.

Image
ചുംബനസമരത്തിന്റെ പേരിലുള്ള വാഗ്‌വാദങ്ങൾ തുടരുമെന്ന് തീർച്ച.. കാരണം ഇത് മലയാളനാടാണ്.... രഹസ്യമായി സ്ത്രീപീഡനവും പരസ്യമായി സദാചാരവാദവും കൊണ്ടു നടക്കുന്ന ദ്വന്ദവ്യക്തിത്വങ്ങളുടെ നാട്.. അടച്ചുമൂടി വെച്ച ലൈംഗിക അരാജകത്വം പാരമ്പര്യവാദമായി ഉത്‌ഘോഷിയ്ക്കുന്ന നാട്.. പൊതുനിരത്തിൽ പരസ്യമായി മലമൂത്രവിസർജ്ജനം ചെയ്യുന്നത് ശരിയെന്നും, പ്രണയിനിയ്ക്ക് പരസ്യചുംബനം നൽകുന്നത് തെറ്റെന്നും വിളിച്ചു പറയുന്ന നാട്,.... സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഗീർവാണങ്ങൾ തുടരുക തന്നെ ചെയ്യും.. പക്ഷെ, ഒരു കാര്യം ഉറപ്പാണ്.. കാലം മാറ്റാത്തതായി ഒന്നുമില്ല.. കാലത്തിന്റെ ഒഴുക്കിൽ പരസ്യമായ ചുംബനം കണ്ടാൽ മുഖം ചുളിയുന്ന ഇന്നത്തെ സാമൂഹിക സദാചാര കാഴ്ചപ്പാട് മാറുക തന്നെ ചെയ്യും. കെട്ടുകല്യാണം, തിരണ്ടുകല്യാണം, സംബന്ധം, മരുമക്കത്തായം, പുലപ്പേടി, മുലക്കരം, അരയ്ക്കു മുകളിലെ നഗ്നത, ബഹുഭാര്യത്വം, ബഹുഭതൃത്വം തുടങ്ങി ഒരു കാലത്ത് കേരളത്തിന്റെ "സംസ്കാരത്തിന്റെ " അവിഭാജ്യ ഘടകമായിരുന്ന അനാചാരങ്ങൾ ഒക്കെ ഇന്ന് വെറും ഓർമ്മകൾ മാത്രമായി.... മുപ്പത് വർഷം മുൻപ് പോലും, കേരളത്തിലെ സ്ത്രീ

ബാങ്ക് തന്നെ വേണമെന്നില്ല..പത്തായം ആയാലും മതി..

ബാങ്കുകൾ സാധാരണക്കാരെ പിഴിയാൻ ഓരോ പുതിയ നിയമങ്ങൾ ദിവസവും കൊണ്ട് വരുമ്പോൾ, അതിനെതിരെ പ്രതിഷേധിയ്ക്കാനോ, പ്രകടനം നടത്താനോ ഒരു സംഘടനക്കാരെയും കാണുന്നില്ല എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. നമ്മുടെ ജനങ്ങളുടെ പ്രതികരണശേഷി എവിടെപ്പോയി? ഭരണാധികാരികൾ എന്ത് വൃത്തികേടുകൾ ചെയ്താലും, എതിർത്തൊരക്ഷരം പറയാതെ അനുസരിയ്ക്കുന്ന അടിമകളായി ജനങ്ങൾ മാറിയോ? നോട്ടുനിരോധനം എന്ന തുഗ്ലക്ക് നയം വഴി ഇന്ത്യയിലെ ഒട്ടാകെയുള്ള സാധാരണ ജനങ്ങളെ കണ്ണീർ കുടിപ്പിച്ച ഭരണാധികാരികൾ, അന്ന് പറഞ്ഞ ഒരു ന്യായം തങ്ങൾ എല്ലാ ക്യാഷ് ട്രാൻസാക്ഷനുകളും ബാങ്ക് വഴിയാക്കി മാറ്റാൻ ആഗ്രഹിയ്ക്കുന്നു എന്നും, ക്യാഷ്‌ലെസ്സ് എക്കോണമി ഉണ്ടാക്കാൻ നോക്കുന്നു എന്നുമാണ്. തങ്ങൾ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം അനുഭവിയ്ക്കാൻ വേണ്ടി ആളുകൾ ബാങ്കുകളുടെ മുന്നിൽ ക്യൂ നിന്ന് മരിച്ചതും, ഇന്ത്യയിലെ കൃഷി, വ്യവസായ മേഖലകൾ നിശ്ചലമായതും അതിന്റെ ബാക്കിപത്രം. ഇപ്പോൾ ആ ബഹളം ഒക്കെ കെട്ടടങ്ങിയപ്പോൾ കേന്ദ്രസർക്കാരിന്റെ അനുഗ്രഹത്തോടെ ബാങ്കുകൾ അടുത്ത പരിപാടികൾ തുടങ്ങി. എ.ടി.എമ്മിൽ നിന്നും നാലുതവണയിൽ കൂടുതൽ പണം പിൻവലിയ്ക്കുന്നതിന് ഫീസ് ഈടാക്കുന്ന നടപടി അതിന് ഒരു തുടക്ക

അഞ്ചു സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് ഫലവും, ഇറോം ശർമ്മിളയും

Image
തെരെഞ്ഞെടുപ്പ് ഫലങ്ങൾ അത്ഭുതപ്പെടുത്തുന്നില്ല. നമ്മളെപ്പോലെതന്നെ എല്ലാ മനുഷ്യരും ആത്യന്തികമായി വ്യക്തിപരമായി സ്വാർത്ഥരാണ്. അവരെ സംബന്ധിച്ച് തത്വശാസ്ത്രങ്ങളോ, രാഷ്ട്രീയമൂല്യങ്ങളോ, ആദര്ശങ്ങളോ, മതേതരത്വമോ ഒന്നുമല്ല വിഷയം.. രാമൻ ഭരിച്ചാലും, രാവണൻ ഭരിച്ചാലും തങ്ങൾക്ക് എന്ത് നേട്ടമുണ്ടാകും എന്നതിനപ്പുറം ഒന്നും ചിന്തിയ്ക്കാൻ അവർക്കറിയില്ല. ആർക്കാണ് ജയസാധ്യത കൂടുതൽ, ആർക്ക് വോട്ടു ചെയ്‌താൽ തങ്ങൾക്ക് പ്രയോജനമുണ്ടാകും, ഇപ്പോൾ ഭരിയ്ക്കുന്നതിലും നല്ല ബദൽ ഉണ്ടോ എന്നൊക്കെ ചിന്തിച്ച ജനങ്ങൾ, കൂടുതൽ മെച്ചമെന്ന് അവർക്ക് തോന്നിയവർക്ക് വോട്ടു ചെയ്തു. യു.പിയിൽ ബി.ജെ.പി നൽകിയ ബദൽ അവർക്ക് സ്വീകാര്യമായി.. പഞ്ചാബിൽ കോൺഗ്രസ്സിന്റെ ബദലും.. അതിൽ വിഷമിച്ചിട്ട് കാര്യമില്ല. പകരം ആ ബദലാകാൻ നിങ്ങൾക്ക് എന്ത് കൊണ്ട് കഴിയുന്നില്ല എന്ന് ചിന്തിയ്ക്കുക.. ആ ബദൽ ഒരു പാർട്ടി തന്നെയാകണമെന്നില്ല.. ഒരു മുന്നണിയാകാം... ഒരു മഹാസഖ്യമാകാം... ആരും അവർക്ക് അസ്വീകാര്യർ അല്ല എന്നോർക്കുക.. ================================ അഞ്ചു സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് ഫലത്തിൽ യു.പിയിലെ ബി.ജെ.പിയുടെ വൻവിജയമോ, പഞ്ചാബിലെ

അതിർത്തിയിലെ പട്ടാളം

Image
ഫാസിസത്തിന്റെ പ്രധാനലക്ഷണങ്ങളിൽ ഒന്നാണ് യുദ്ധത്തിന്റെയും സൈന്യത്തിന്റെ മഹത്വവൽക്കരണം. പട്ടാളം പവിത്രമാണ്. രാജ്യസുരക്ഷയുടെ അവസാനവാക്കാണ്. അവരെ ആരാധിയ്ക്കണം. അവർക്കെതിരെ ഒന്നും പറയാൻ പാടില്ല. സൈന്യം എന്ത് ചെയ്താലും അത് രാജ്യത്തിന് വേണ്ടിയാണ്. യുദ്ധം അനിവാര്യമാണ്... തുടങ്ങി യുദ്ധത്തെയും സൈന്യത്തെയും എതിർക്കുന്നവർ എല്ലാം രാജ്യദ്രോഹികൾ ആണ്, ശത്രു ചാരന്മാർ ആണ് എന്ന തരത്തിലുള്ള തീവ്രദേശീയത പ്രചാരണം ഫാസിസ്റ്റ് ശക്തികളുടെയും സർക്കാരുകളുടെയും ഏറ്റവും വലിയ ആയുധമാണ്. ഇതൊക്കെ കേൾക്കുമ്പോൾ ഫാസിസ്റ്റ് ശക്തികൾ നിയന്ത്രിയ്ക്കുന്ന കേന്ദ്രസർക്കാർ പട്ടാളത്തിന് വലിയ വില കൊടുക്കുന്നുണ്ടെന്ന് തോന്നാം. പക്ഷെ അതല്ല യാഥാർഥ്യം. സൈന്യത്തെ സർക്കാരുകളും ബ്യുറോക്രസിയും എന്നും സ്വർണ്ണമുട്ടയിടുന്ന ഒരു താറാവിനെപ്പോലെയാണ് കാണുന്നത്. അവരെ സംബന്ധിച്ച്, വർഷം തോറും ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ലഭിയ്ക്കുന്ന ഒരു മേഖല എന്ന നിലയിൽ പ്രതിരോധമേഖല കോടിക്കണക്കിന് രൂപയുടെ അഴിമതിയുടെ ചാകരയാണ്. ബോഫോഴ്സും, കാർഗിൽ ശവപ്പെട്ടി കുംഭകോണവും, ഒക്കെ ആ മഞ്ഞുമലയുടെ ചെറിയ തുമ്പുകൾ മാത്രമാണ്. പുറത്ത് സമൂഹത്തിൽ മഹത്വൽക്കരണം ഒക്കെ നട

കൊച്ചി പഴയ ബോംബെയല്ല.

Image
പണ്ട് ഇന്നത്തെ ഗൾഫ് പോലെ മലയാളികളുടെ സ്വപ്നഭൂമിയായിരുന്നു മഹാരാഷ്ട്രയുടെ തലസ്ഥാനമായ ബോംബെ (ഇന്നത്തെ മുംബൈ). പതിനായിരക്കണക്കിന് അഭ്യസ്ഥവിദ്യരായ മലയാളികൾ തൊഴിൽ തേടി എത്തുകയും, ഒരുപാട് ജീവിതങ്ങൾ പച്ചപിടിച്ചതും ആ മഹാനഗരത്തിലായിരുന്നു. എന്നാൽ 1960 കാലഘട്ടത്തിൽ അവരുടെ ജീവിതത്തിൽ തീ പടർത്താൻ ഒരു വർഗ്ഗീയഭ്രാന്തൻ ശ്രമം തുടങ്ങി. ബാൽ കേശവ് താക്കറെ. വലിയ രാഷ്ട്രീയമോഹങ്ങളുമായി നടന്ന ഒരു മൂന്നുകിട കാർട്ടുണിസ്റ്റായിരുന്നു അയാൾ. “മാർമിക്ക്” എന്ന സ്വന്തം പ്രസിദ്ധീകരണത്തിലൂടെ അയാൾ മഹാരാഷ്ട്രയുടെ മനസ്സിൽ മലയാളികൾ ഉൾപ്പെടുന്ന മദ്രാസികൾക്കെതിരെ (തെക്കേ ഇന്ത്യക്കാരെ മൊത്തം "മദ്രാസികൾ" എന്നായിരുന്നു വിളിച്ചിരുന്നത്) വിഷം പടർത്താൻ തുടങ്ങി. "മണ്ണിന്റെ മക്കൾ" വാദം ഉയർത്തി അയാൾ 1966 ൽ പുതിയൊരു രാഷ്ട്രീയപ്രസ്ഥാനം ആരംഭിച്ചു. "ശിവസേന" - ഛത്രപതി ശിവജിയുടെ സൈനികർ എന്നായിരുന്നു തന്റെ അനുയായികളെ അയാൾ വിശേഷിപ്പിച്ചത്. പിന്നീടുള്ള വർഷങ്ങൾ ബോംബെയും മഹാരാഷ്ട്രയും സംഘർഷത്തിൽ മുങ്ങിയ ചുവന്ന വർഷങ്ങളായിരുന്നു. മലയാളികളെയും തമിഴരെയും ജോലിയ്ക്ക് നിർത്തിയ സ്ഥാപനങ്ങൾ ആക്രമിയ്ക്കപ്പെട്ടു. &

ആകാശത്തിലെ ഏകാന്തതകൾ ...

Image
നെസ്മയിൽ ചേർന്ന കാലം മുതൽ ജോലിയുടെ ഭാഗമായി ധാരാളം വിമാനയാത്രകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും രസകരവും അല്ലാത്തതുമായ അനുഭവങ്ങൾ നേരിടേണ്ടി വരാറുമുണ്ട്. എന്നാൽ ജിദ്ദയിൽ നിന്നും ദമ്മാമിലേയ്ക്ക് ഇന്നലെ നടത്തിയ യാത്ര അതിനെയെല്ലാം കടത്തി വെട്ടും. ആദ്യം ചെറിയൊരു വിശദീകരണം തരേണ്ടതുണ്ട്. സൗദി അറേബ്യയിലെ ആഭ്യന്തരവിമാനയാത്ര ഇനിയും ഏറെ വികസിയ്ക്കേണ്ട ഒരു മേഖലയാണ്. സൗദി എയർലൈൻസ്, നാസ് എയർ എന്നീ കമ്പനികളാണ് പ്രധാനമായും ആഭ്യന്തരസർവീസ് നടത്തുന്ന കമ്പനികൾ. നാസ് എയർ വളരെ "കൂറ" എയർലൈൻസ് ആണ്. എക്കോമണി ഫ്ലൈറ്റ് എന്നാണ് പേരെങ്കിലും പലപ്പോഴും ടിക്കറ്റ് റേറ്റ് അത്ര "എക്കണോമി" അല്ല. പച്ചവെള്ളം പോലും ഫ്ലൈറ്റിൽ കിട്ടില്ല. വേണമെങ്കിൽ ഫ്ലൈറ്റിൽ വെച്ച് കാശ് കൊടുത്ത് വാങ്ങി ഉപയോഗിയ്ക്കാം. 'ആകാശത്തിലെ പെട്ടിക്കട' എന്നാണ് ഞങ്ങൾ സുഹൃത്തുക്കൾ അതിനെ വിളിയ്ക്കുന്നത്. പല ഫ്ലൈറ്റിലും സീറ്റുകൾ തമ്മിൽ അകലം കുറവായതിനാൽ കാല് മടക്കി വയ്ക്കുന്നതിൽ ബുദ്ധിമുട്ട് തോന്നാറുണ്ട്. ഫ്ലൈറ്റ് വൈകുന്നതും, സമയത്ത് പോകാത്തതും ഒക്കെ പതിവാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും സാമാന്യം തരക്കേടില്ലാതെ യാത്രക്കാര

പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി...

Image
"എന്റെ അച്ഛനെ കൊന്നത് പാകിസ്ഥാൻ അല്ല; യുദ്ധമാണ്" ഗുർമെഹർ കൗർ എന്ന ഇരുപതുകാരി പെൺകുട്ടി ഒരു വർഷം മുൻപ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലെ വാചകമാണ് ഇത്. കാർഗിൽ യുദ്ധത്തിൽ മരണമടഞ്ഞ ക്യാപ്റ്റൻ മൻദീപ് സിംഗിന്റെ മകളാണ് ഗുർമെഹർ. അച്ഛന്റെ മരണത്തിന്റെ പേരിൽ പാകിസ്ഥാനെ വെറുത്തു കൊണ്ടാണ് കുട്ടിക്കാലത്ത് അവൾ വളർന്നത്. ക്രമേണ അത് മുസ്‌ലിം വിരോധമായി മാറി. എട്ടു വയസ്സുള്ളപ്പോൾ ബുർഖയിട്ട ഒരു സ്ത്രീയെ കുത്തി പരിക്കേൽപ്പിയ്ക്കുന്ന നിലയിലേയ്ക്ക് അവളുടെ മുസ്‌ലീം വിരോധം വളർന്നു. ആ സംഭവത്തിന് ശേഷം, അവളുടെ അമ്മ അവളെ ഉപദേശിച്ചു. "നീ വിചാരിയ്ക്കുന്നത് ശരിയല്ല. പാകിസ്ഥാൻ അല്ല നിന്റെ അച്ഛന്റെ മരണത്തിന് കാരണം. യുദ്ധമാണ്." അവളുടെ ചിന്തയുടെ വഴികളെ ആ വാക്കുകൾ ഇളക്കി മറിച്ചു. പാകിസ്ഥാൻ അല്ലെങ്കിൽ ചൈന, അല്ലെങ്കിൽ മറ്റൊരു രാജ്യം.. അല്ലെങ്കിൽ ഏതെങ്കിലും തീവ്രവാദിസംഘടനകൾ. ശത്രു മാറിവരും... മാറാത്തത് യുദ്ധമാണ്. പട്ടാളക്കാരെ മരണം തട്ടിയെടുക്കുന്നത് ആ യുദ്ധത്തിന്റെ രൂപത്തിലാണ്. ഗുർമെഹറിന്റെ ചിന്തകളിൽ വെറുപ്പിന്റെ കറുപ്പ് മാറ്റി സ്നേഹത്തിന്റെ വെളിച്ചം കടന്നു വന്നു. അവൾ വളർന്നത് വലുതായത് യുദ്ധ

അസാധാരണക്കാരിയായ സാധാരണക്കാരി..

Image
"യുവതിയുടെ ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക സമ്മാനം" .. ഏതാനും ദിവസങ്ങൾക്ക് മുൻപ് ദേശീയമാധ്യമങ്ങളിൽ ഉൾപ്പെടെ വൻവാർത്തയായിരുന്നു ഈ തലക്കെട്ട്. കോയമ്പത്തൂരിലെ വിവാദസ്വാമിയുടെ ആശ്രമത്തിലെ വലിയ ശിവപ്രതിമ അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രിയുടെ ഫോട്ടോ കണ്ടു, ആ ഫോട്ടോയിൽ കണ്ട "പ്രധാനമന്ത്രിയുടെ ഷാള് എനിക്ക് വേണ’മെന്ന് ട്വീറ്റ് ചെയ്ത ശിൽപി തിവാരി എന്ന ഡൽഹി യുവതിയ്ക്ക്, പ്രധാനമന്ത്രി തന്റെ കഴ ുത്തില് കിടന്ന ഷാള് നല്കി എന്നും, ട്വീറ്റ് ചെയ്ത് ഒരു ദിവസത്തിനകമാണ് പ്രധാനമന്ത്രി കൈയൊപ്പിട്ട പ്രിന്റൗട്ടോടെ ഷാള് ശില്പിയുടെ കൈകളിലെത്തിയത് എന്നും വാർത്ത പറയുന്നു.  പിന്നാലെ ഷാള് കഴുത്തില് അണിഞ്ഞുള്ള ചിത്രം, "ദിവസവും അനേകം മൈലുകള് സഞ്ചരിക്കുന്ന, ആധുനിക ഇന്ത്യയുടെ കര്മയോഗിയില് നിന്ന ലഭിച്ച അനുഗ്രഹത്തില് ഏറെ സന്തോഷമുണ്ടെന്ന" കുറിപ്പോടെ ശിൽപി തിവാരി ട്വിറ്ററില് പോസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പതിവുപോലെ, മോഡി ഭക്തരും, സംഘപരിവാർ അനുകൂലികളും ഈ വാർത്ത ഓടിനടന്ന് ഷെയർ ചെയ്യുകയും, ഒരു "സാധാരണക്കാരിയ്ക്ക്" ചോദിച്ച സമ്മാനം നൽകിയ "മഹാത്മാ"മോഡിയുടെ സ്തു